Wednesday 19 June 2013

പ്രണയം നിന്നിലേയ്ക്കുരുട്ടുന്ന ഭ്രാന്തനാകാം ഞാന്‍...

പെണ്ണേ,
നിന്നെ പ്രണയിക്കുകയെന്നത്,
നാറാണത്ത് ഭ്രാന്തന്‍
മലയിലേയ്ക്ക്
കല്ലുരുട്ടിക്കയറ്റുന്നതുപോലെയാണ്.

പ്രണയമെന്ന കല്ലിനെ
നിര്‍ദ്ദയം തിരികെത്തള്ളിയിടുന്ന
നീയതിന് കല്‍പ്പിക്കുന്നത്
നിമിഷത്തോളം ആയുസ്സാണ്.
പ്രണയത്തെ
നിന്നിലേക്കുരുട്ടിക്കയറ്റുന്ന ഞാന്‍,
നാറാണത്ത് ഭ്രാന്തനേക്കാള്‍
വലിയ ഭ്രാന്തനാകാം
പ്രണയമുരുട്ടിക്കയറ്റിത്തളരുന്ന
-യെനിക്കുമുന്‍പില്‍
പൊട്ടിച്ചിരിയ്ക്കുന്ന നീയോ,
ശൂര്‍പ്പണകയേക്കാള്‍ രാക്ഷസിയും.

നീ തിരികെത്തള്ളിയിടുന്ന
കല്ലെന്‍റെ ഹൃദയത്തിലേക്കുവരുന്നത്
രാകിമുനുക്കിയെടുത്തൊരു
കത്തിയുടെ മൂര്‍ച്ചയോടെയാണെന്നും
ചോരയിട്ടുവീഴുന്ന മുറിവെനിക്ക്
തരികയാണെന്നും നീയറിയുന്നില്ല.

കഴ്വേര്‍ടെമോളെ,
കരണക്കുറ്റിയ്ക്കിട്ടൊരെണ്ണം
പൊട്ടിയ്ക്കാതെ പിന്നേയ്ക്കുവച്ചതും,
വായിലൂറിയ തെറികളെയൊക്കെ
കടിച്ചിറക്കിയതും
നാളെ നീയെന്‍റേതാകുമെന്ന്
കരുതിത്തന്നെയാ,
പലിശയും ചേര്‍ത്തുതരുമന്ന്...

നീയെന്‍റേതാകുംവരെ,
എന്‍റെ ഹൃദയത്തിലാഴത്തിലേറ്റ
മുറിവുകളിലൊക്കെയും ചുംബനങ്ങളാല്‍
മരുന്നിറ്റിക്കാനെത്തുന്നതുവരെയും
ഞാന്‍ പ്രണയം
നിന്നിലേയ്ക്കുരുട്ടിക്കയറ്റുന്ന
ഭ്രാന്തനാകാം.

No comments:

Post a Comment