Sunday 9 July 2017

ഭ്രാന്തുപിടിച്ച മഴ

ഓര്‍മ്മകളുടെ കാട്ടുപച്ചയില്‍ ഭ്രാന്തുപിടിച്ച മഴയാണ്.
വേവാത്ത വിറക് !
കത്താത്ത ചോറ് !!
വിശപ്പിന്റെ സ്വപ്നത്തിലെ
വലിയ ദ്വാരത്തിലൂടെ തലനീട്ടിയ ദാരിദ്ര്യം.
ഹോ..!! കല്ലുവച്ച നുണയെന്ന് നീ വിളിച്ചുപറഞ്ഞേക്കാം,
പച്ചയായ സത്യത്തെയാരോ
കഴുകിയലക്കി വെളുപ്പിച്ചിരിയ്ക്കുകയാണ്.
അല്ലെങ്കില്‍,
പകലുകളില്‍ ഒളിച്ചിരിക്കുകയും
രാത്രിയില്‍ വെളുത്തയുടുപ്പിട്ട്
യക്ഷിയെ അനുകരിക്കുകയുമാണ്.

ഹഹഹ... ഭ്രാന്തെന്ന് ഉറക്കെയുറക്കെച്ചിരിച്ച്
നീ നടന്നുപോയി.

ശരിയാണ് സുഹൃത്തേ,
ഈ ഭ്രാന്തെങ്കിലും ഇല്ലായിരുന്നെങ്കില്‍
നിങ്ങളുടെ
ശരി
നന്മ
സത്യം
അതെല്ലാമെന്നെ
ജീവനോടെ തിന്നുകളഞ്ഞേനെ.
അതുമല്ലെങ്കില്‍,
അതൊക്കെയും നിറഞ്ഞ വായുവില്‍
ഒക്‌സിജന്‍ വേര്‍ത്തിരിച്ചറിയാതെ മറ്റെന്തോ ശ്വസിച്ച്
ഞാന്‍ ചത്തുപോയേനെ !! :/ :/ ...

No comments:

Post a Comment